ഇസ്ലാമികനിരീക്ഷണങ്ങളിലൂടെ

Tuesday, January 02, 2007

അമുസ്ലിമിനെ വധിക്കാമോ?

നബി(സ) പറയുന്നു,” മുസ്ലിംകളോട് രമ്യതയിലും മമതയിലും കഴിയുന്ന ഒരു അമുസ്ലിമിനെ വധിച്ചാല്‍ എഴുപത് വര്‍ഷ വഴി ദൂരത്തില്‍ നിന്ന് സ്വര്‍ഗ്ഗീയവാസന അവന്‍ശ്വസിക്കുകയില്ല”.
നസാഈയുടെ ഹദീസില്‍ വന്നിരിക്കുന്നു.

ആരാണ് കാഫിര്‍. സത്യനിഷേധികളോട് അള്ളാഹു പറഞ്ഞിരിക്കുന്നു,” ലക്കും ദീനുക്കും വലിയ ദീന്‍, പറയുക, നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്ടെ മതവും”.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് നബി(സ)ക്ക് ശേഷം ഇസ്ലാമില്‍ മതപരിവര്‍ത്തനം ചെയ്യിക്കല്‍ നിര്‍ബന്ധമല്ല. ഇനി ആരെങ്കിലും സ്വമേധയാ ചെയ്യുകയാണെങ്കില്‍അവനായിരിക്കണം സമൂഹത്തില്‍ ഉന്നത സ്ഥാനം”.
അമുസ്ലിമിനെ വധിക്കരുതെന്ന് മാത്രമല്ല ഇസ്ലാം കല്പിച്ചത്.

അത് പാപവും അത് ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തോട് അകന്നവനുമാണെന്നാണ്.
പാപികളാണല്ലോ സ്വര്‍ഗ്ഗത്തോട്അകലുന്നവര്‍.
ചിന്തിക്കുന്നവരേ പറയൂ, ഇസ്ലാമിനെ തീവ്രവാദത്തിന്ടെ മതമെന്ന് വിളിക്കാമോ?

പ്രായോഗികതയുടെ നൂറ്റാണ്ടില്‍ ശ്രീബുദ്ധനെപ്പോലെ അഹിംസയെന്നോ വാല്‍മീകിയെപ്പോലെ മാനിഷാദയെന്നോ ഇസ്ലാം പറഞ്ഞില്ല. അത് തെറ്റാണോ?

ഞങ്ങള്‍ ഇസ്ലാമില്‍ പിറന്നവരും ബഹുമാനിക്കുന്നൂ, ഈ അഹിംസയേയും മാനിഷാദയേയുമെല്ലാം.
അതു കൊണ്ടല്ലേ അന്യരുടെ മതത്തേയും ബഹുമാനിക്കാന്‍ ഇസ്ലാം കല്പിച്ചത്.

Monday, December 11, 2006

ഇസ്ലാമെന്നാല്‍ സാക്ഷരത

ഇന്നു നമ്മുടെ മുമ്പിലുള്ള മറ്റു ഗ്രന്‍ഥങ്ങളൊക്കെ എഴുതി പൂര്‍ത്തിയാക്കിയ ക്രിതികളായി- കയ്യെഴുത്തു പ്രതികളോ- അച്ചടിച്ച കോപ്പികളോ ആയി മനുഷ്യരുടെ മുമ്പാകെ അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. അതില്‍ നിന്ന് വ്യത്യസ്തമായി വി.ഖുര്‍ ആന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശകലങ്ങളായി അവതരിപ്പിക്കപ്പെടുകയാണുണ്ടായത്.

നൂറ്റാണ്ടുകളിലെ ആര്‍ജ്ജിതവിഞ്ജാനത്തിന്റേയും സാംസ്കാരിക പൈത്രുകത്തിന്റേയും പ്രഭാവത്തില്‍ കുളിച്ചു നില്‍ക്കുകയായിരുന്നു വിശുദ്ധ ഖുര്‍ ആന്റെ അവതരണകാലത്തെ ഗ്രീസും, റോമും, ഈജിപ്തും ഭാരതവും മറ്റും. എന്നാല്‍ അറേബ്യന്‍ അര്‍ദ്ധദ്വീപ് നാഗരിക വികസനത്തിന്റെ വിദൂര സാധ്യതകള്‍ പോലും ദ്രുശ്യമല്ലാത്ത വിധം തമോമയമായിരുന്നു.ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രാക്രുതരായ നാടോടികളായിരുന്നു. ഈ സാഹചര്യത്തിലാണ്‍ "ഇഖ്-റ"ഉമായി ഖുര്‍ ആന്‍ അവതരിക്കുന്നത്. എന്താണ്, "ഇഖ്-റ"

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളം ഏറ്റവും വലിയ സാക്ഷരജില്ലയായി പ്രഖ്യാപിച്ചപ്പോള്‍ പതിനാല്, നൂറ്റാണ്ട് മുമ്പ് ഖുര്‍ ആന്‍ അവതരിച്ചു."ഇഖ്-റ-അ" വായിക്കുക,നിന്റെ സ്രഷ്ടാവിനെക്കുറിച്ച്, ഭ്രൂണത്തില്‍ നിന്ന് നിന്നെ സ്രഷ്ടിച്ച സ്രഷ്ടാവിനെക്കുറിച്ച്.

അറിയുക, നിന്റെ സ്രഷ്ടാവിന്റെ ഏറ്റവും വലിയ ഔദാര്യമെന്തെന്ന്?അവന്‍ പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചവനാണ്.അതുകൊണ്ട് ഇസ്ലാമിന്റെ ഏറ്റവും വലിയ സംഭാവനയാണ്, സാക്ഷരത.

ഈ സൂക്തങ്ങള്‍ കൊണ്ട് അവതരിച്ച ഖുര്‍ ആന്‍ നിരക്ഷരരുടെ വേദമാണോ? ഇസ്ലാം നിരക്ഷരരുടേതാണോ?

വ്യാഖ്യാനകര്‍ത്താക്കളിതേവരെ വിലപേശലിലൂടെയല്ലാതെ വ്യാഖ്യാനിക്കാത്ത ആദ്യാക്ഷരമായ 'അലിഫി'നെ ഞാന്‍ വ്യാഖ്യാനിക്കുകയാണ്.

'അ'യില്‍ നിന്ന് പുറപ്പെട്ട് 'ഇ'യായി ഉച്ചരിക്കപ്പെടുന്ന 'അലിഫ്' ഇസ്ലാമെന്ന സമാധാനത്തിന്‍ വേണ്ടി നിലകൊള്ളുന്നു.

'അലിഫ്' ഇഖ്-റ-എ'ന്ന സാക്ഷരതയ്ക്ക് വേണ്ടി നിലകൊള്ളുന്നു.
'അലിഫ്' അസ്വലാത്തെന്ന സാഷ്ടാംഗത്തിന് വേണ്ടി നിലകൊള്ളുന്നു.
സര്‍വ്വോപരി, അരൂപിയും അനാദിയും എന്നെന്നും നിലനില്ക്കുന്നവനുമായ അള്ളാഹുവിന്റെ നാമത്തിന്റെ ആദ്യാക്ഷരമാകുന്നു.

ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള മുസ്ലിമായതിനാല്‍ ഹിന്ദുവെന്ന് മുദ്രകുത്തപ്പെട്ടേക്കാം.

ഇസ്ലാമിലൂടെ, സാക്ഷരതയിലൂടെ പരസ്പര സ്നേഹത്തിലൂടെയും മനസ്സിലാക്കലിലൂടെയും ലോകത്ത് സമാധാനം കൈവരിക്കാനുള്ള എന്ടെ ഒരെളിയ ശ്രമം മാത്രമാണിത്.
ഖുര്‍ ആനിലെ ആദ്യത്തെ "അലഖ്"(ഭ്രൂണത്തില്‍ നിന്ന്)